ഹൃദയ വികാരങ്ങളെ അക്ഷരങ്ങളിൽ തളച്ചിട്ടപ്പോൾ കവിതകളായി.വാക്കുകളായി പിറക്കും മുൻപേ,പൂർണ രൂപമെത്തും മുൻപേ തൂലികയിലൂടെ പിറന്നു വീഴുന്നവ.പൂർണതയിൽ എത്താതെ ഗർഭത്തെ
മറ്റൊരാൾ പ്രസവിച്ച പോലെ.
വിറക്കും കൈകൾ ചിത്രത്തിന് ചായം പകർന്നു ,ഇടറും കണ്ഠം പാട്ടിനു ശബ്ദമേകി,അക്ഷരങ്ങൾ കഥയറിയാതെയും-
ഭാവങ്ങൾ കഥാപാത്രം അറിയാതെയും ഉള്ള യാത്ര തുടർന്നു.
ഈ യാത്രയിൽ ചിത്രവും പാട്ടും കവിതയും കഥയും പരസ്പരം പ്രണയിച്ചു കാണും..
അല്ലെങ്കിൽ തമ്മിൽ അടിപിടി ഉണ്ടായി കാണും...ആവോ...ആർക്കറിയാം.
എങ്കിലും ഇവരെയൊക്കെ ഒന്നിപ്പിച്ചത് കലകളുടെ നൈർമല്യം തന്നെ..!
.png)
By
17:06

0 comments